ജമ്മു കശ്മീരില്‍ തീര്‍ഥാടക വാഹനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണം ; മരണം പത്തായി

ജമ്മു കശ്മീരില്‍ തീര്‍ഥാടക വാഹനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണം ; മരണം പത്തായി

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിലാണ് പത്തുപേർ കൊല്ലപ്പെട്ടത്.

33 പേർക്ക് പരിക്കേറ്റു. റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.

വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. പൊലീസും നാട്ടുകാരും ചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പെലീസ് വൃത്തങ്ങള്‍ അറിയിച്ചു.