അപ്പൂപ്പൻ കഥകളിലെ സാന്താ ക്ലോസ് : കാരൂർ സോമൻ (ചാരുംമൂടൻ)

Dec 25, 2024 - 09:50
 0  13
അപ്പൂപ്പൻ കഥകളിലെ സാന്താ ക്ലോസ് : കാരൂർ സോമൻ (ചാരുംമൂടൻ)
ലാപ്‌ലാൻഡിലെ മൊബൈൽസ്ടുത്തു മ്യൂസിയത്തിന് പുറത്തു വന്നപ്പോൾ ഒരു ഗൈഡ് സാന്താ സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കുട്ടിക ൾക്ക് പകർന്നു കൊടുക്കുന്നു. അവർക്കൊപ്പം  നാലഞ്ചു മുതിർന്ന സ്ത്രീപുരുഷന്മാരുമുണ്ട്.  അവരും മറ്റേതോ രാജ്യത്തു നിന്ന് വന്നവരാണ്.  സ്‌കൂളിൽ നിന്നോ അതോ വീടുകളിൽ നിന്നോ വന്നവരായിരിക്കും.  സാധാരണ ഇവിടേക്ക് കുട്ടികൾ വരുന്നത് പല തരത്തിലുള്ള കളികളിൽ ഏർപ്പെടാനും സാന്തക്ലോസിനൊപ്പം ഫോട്ടോ എടുക്കാനുമാണ്.  ഇവർ കഠിന ശൈത്യവും തിരക്കും ഒഴുവാക്കാനായിരിക്കാം ഇപ്പോഴെത്തിയത്. അകത്തു് കണ്ടത് ശൈത്യ കാഴ്ചകളെങ്കിൽ ഇവിടെ പഠന ക്ലാസ്സാണ്. കാഴ്ചകളേക്കാൾ അറിവിന്റ പരിശീലന കളരികൾ. അറിവും തിരിച്ച റിവും ചെറുപ്പം മുതൽ ഇവർ പഠിക്കുന്നു. ഞാനും അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ഗൈഡ് പറയുന്നത് ശ്രദ്ധപൂർവ്വം കേട്ട് നിന്നു. ചരിത്രത്താളുകളിൽ ഉറങ്ങി കിടക്കുന്നവ എല്ലാം അറി യണമെന്നില്ല. നാമറിയാത്ത എത്രയോ നിഗുഢത ഈ മണ്ണിൽ മറഞ്ഞുകിടക്കുന്നു. അതിനുള്ള അഭിവാഞ്ച മനുഷ്യനുണ്ടെങ്കിൽ പുതിയ അറിവുകൾ കണ്ടെത്താൻ സാധിക്കും. ഞാൻ വായിച്ചറിഞ്ഞതും ഈ ഗൈഡ് പറയുന്നതും കേട്ടപ്പോൾ എന്നിൽ കുടുങ്ങിക്കിടന്ന സംശയ ങ്ങൾ മാറിവന്നു. ഭൂതകാലങ്ങളിലെ പല അന്ധതകളും മനുഷ്യർ അതേപടി ആവർത്തിക്കുന്നത് കാണാറുണ്ട്. അജ്ഞത മനുഷ്യന്റെ കുടെപ്പിറപ്പാണ്. എന്തും കണ്ണടച്ച് വിശ്വസിക്കാതിരിക്കാ നുള്ള വിവേകം വളർത്തുന്നില്ല.
സാന്താക്ലോസിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. ഇവിടുത്തുകാരി ആ യാഥാർത്ഥ്യം തുറന്നു പറയുമ്പോൾ ആർക്കാണ് നിരാകരിക്കാൻ സാധിക്കുക. സാന്താക്ലോസ് അറിയപ്പെ ടുന്നത് പല പേരുകളിലാണ്. അതിൽ പ്രധാനിയാണ് ഗ്രീസിൽ നിന്നുള്ള വിശുദ്ധ നിക്കോളാസ്. ഈ സന്ന്യാസി വര്യൻ ക്രിസ്മസ് ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമാ യിരുന്നു. റോമൻ ഭരണകാലത്തു് നാലാം നൂറ്റാണ്ടിൽ ഏഷ്യ മൈനറിലെ നഗരമായിരുന്ന മൈറയിൽ  ഗ്രീക്ക് ഓർത്തഡോസ് ബിഷപ്പായിരിന്നു.  ഇത് മെഡിറ്റേറിയൻ കടലിനടുത്തു് തുർ ക്കിയുടെ തെക്കുഭാഗത്തുള്ള ലിക്ക എന്ന പ്രദേശമാണ്. മരണശേഷം ഇദ്ദേഹം അറിയപ്പെട്ടത് കടലിലും കരയിലും ജീവിക്കുന്നവരുടെ രക്ഷകനായിട്ടാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തപസ്സനുഷ്ഠിക്കുന്ന ഒരു സന്ന്യാസിയെപോലെ പ്രാർത്ഥനാനിരതനായിരുന്നു. കടൽക്ഷോഭ ങ്ങളിൽ നിന്ന് കപ്പൽ തൊഴിലാളികൾ രക്ഷപെട്ടത് ഈ പേരിൽ പ്രാർത്ഥന നടത്തിയിട്ടാണ്. സാന്താ ക്ലോസ് ജീവിച്ചിരുന്നത് ഉത്തര അമേരിക്കയിലെന്നും തുർക്കിയിലെ അലസ്‌ക, നോർവേ, ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെന്ന് അവകാശവാദങ്ങളുണ്ട്. ഈ അവകാശ വാദങ്ങൾ നിലനിൽക്കുമ്പോഴും ലാപ്‌ലാൻഡിലെ റൊവാനിമിയിലെ സാന്താക്ലോസ് വില്ലേജ്, സാന്താ പാർക്ക്, സാന്താ പോസ്റ്റ് ഓഫീസ് ഇതെല്ലം സാന്താ ഇവിടെ ജീവിച്ചിരിന്നു വെന്നതിന്റ തെളിവായി ചുണ്ടികാണിക്കപ്പെടുന്നു. വിശുദ്ധ നിക്കോളോസിനെ കൂടാതെ വിശുദ്ധ നിക്ക്,  ക്രിസ് ക്രിഗിൽ എന്ന പേരിലും സാന്താക്ലോസ് അറിയപ്പെടുന്നു.
ഫിൻലൻഡ് ചരിത്രത്തിൽ ധനികനായ ഒരു സാന്താക്ലോസ് സാവുകോസ്‌കി  ജില്ലയിലെ കോർ വാൻട്യൂൺടുറീ ഫിനിഷ് ലാപ്‌ലാൻഡിൽ  500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു.  അന്ന് ഇവിടുത്തെ ജന സംഖ്യ 2000 പേരാണ്. അദ്ദേഹം മനോഹരങ്ങളായ പത്തോളം കൊമ്പുകളുള്ള കലമാൻ വലിച്ചുകൊണ്ടു പോകുന്ന തടികൊണ്ടുള്ള വണ്ടിയാണ് ഉപയോഗിച്ചിരുന്നത്.  കല മാനെ വളർത്തുന്ന വലിയ സങ്കേതങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഹുസ്‌കി ഇനത്തിലുള്ള നായ്ക്കളെയും വളർത്തി.   മഞ്ഞുകാലങ്ങളിൽ ക്രിസ്മസ് വരുമ്പോൾ ഈ സ്ഥലമാകെ മഞ്ഞി നാൽ മൂടപ്പെടും. തീഷ്ണമായ തണുപ്പായതിനാൽ കമ്പിളിത്തുണികൾ ധരിച്ചാണ് എല്ലാവരും വരിക. ഈ കൊടും തണുപ്പിൽ  കുട്ടികൾ മഞ്ഞിൽ കളിക്കുന്നത് അപൂർവ്വ കാഴ്ചകളാണ്. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ഈ  മഞ്ഞുപാളികളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കാൻ തടികൾ കൊണ്ടുള്ള സുന്ദരമായ ഒന്നിലധികം ഇരിപ്പിടമുള്ള വാഹനം ലഭിക്കും. കലമാനും,  നായ്ക്കളും വിനോദ സഞ്ചാരികളെ മാത്രമല്ല നാട്ടുകാരെയും വലിച്ചുകൊണ്ടുപോകുന്ന കാഴ്ചകൾ കാണാം. കുട്ടികളുടെ മുഖം കണ്ടാൽ ഗൈഡിന്റ് വിവരണം മഞ്ഞിന്റെ ലോകത്തേക്കുള്ള ഒരു പുണ്യ യാത്രയായി തോന്നും. ചിലരുടെ കണ്ണുകൾ കണ്ടാൽ ഒരു മഞ്ഞുകട്ട കിട്ടിയിരുന്നെങ്കിൽ പൊട്ടിച്ചു കളിക്കാമായിരിന്നു. മറ്റ് ചിലർ മന്ദസ്മിതം തൂകി നിൽക്കുന്നു. ഈ മഞ്ഞുഭൂമി ലാപ്‌ലാ ൻഡ് കുട്ടികളുടെ മാത്രമല്ല ലോകത്തുള്ള കുട്ടികളുടെ ഒരു പറുദീസയാണ്.
സാന്താ ക്ലോസിന്റെ പ്രത്യകത എല്ലാം ക്രിസ്മസ് നാളുകളിലും  വെളുത്ത നിറത്തിൽ ആകർഷകമായ പത്തോളം കൊമ്പുകളുള്ള സുന്ദരനായ കലമാന്റെ വാഹനത്തിൽ ഓരോ വീടു കളിലും കയറിയിറങ്ങി അവിടുത്തെ കുട്ടികളോട് ചോദിക്കും 'നിങ്ങൾക്ക് ക്രിസ്മസ് ദിനത്തിൽ എന്താണ് വേണ്ടത്? അത് ഈ പോസ്റ്റ് കാർഡിൽ എഴുതി പോസ്റ്റ് ചെയ്യണം. ആ കാർഡിൽ പോസ്റ്റ് ഓഫീസിന്റെ അഡ്രസ്സുണ്ട്. നമ്മുടെ പോസ്റ്റൽ കാർഡ് തന്നെ. അതിൽ കൊടുത്ത അഡ്രസ്  'സാന്താക്ലോസ്, ആർട്ടിക് പോളാർ സർക്കിൾ, 96930 റോവൻനിമി, ഫിൻലൻഡ്. ഒരു പഴയെ കാർഡ് ഗൈഡ് പൊക്കി കാണിച്ചു. അതിൽ ഒരു കാര്യം കുടി അദ്ദേഹം കുട്ടികളെ അറിയിച്ചു. 'ഞാൻ നിങ്ങൾക്ക് സമ്മാനവുമായി വരുന്ന ദിവസം ഒരു ചെറിയ  ക്രിസ്മസ്  പാട്ട് പാടി കേൾപ്പിക്കണം. എങ്കിൽ മാത്രമെ സമ്മാനം തരു'. അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട പാട്ടാണ് ലോകമെങ്ങും പാടുന്ന... 'ട്വിങ്കിൾ ...ട്വിങ്കിൾ'.  ആ നിർദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചതിന്റ കാരണം കുട്ടികളുടെ മനസ്സറിയാനാണ്. സമ്മാനവുമായി ചെല്ലുന്ന ദിവസം  അദ്ദേഹം ധരിച്ച വസ്ത്രമാണ് ഇന്നത്തെ ക്രിസ്മസ് ഫാദറായി ലോകമെങ്ങും കാണപ്പെടുന്നത്. കാർഡ് കിട്ടിയ വർക്കെല്ലാം അവർ ആഗ്രഹിച്ച സമ്മാന പ്പൊതികളാണ് കിട്ടിയതെന്ന് പറയാറുണ്ട്. അങ്ങനെ സാന്താക്ലോസ് ഫിൻലൻഡിൽ മാത്രമല്ല ലോകമെങ്ങു മുള്ള കുട്ടികളുടെ  പ്രിയപ്പെട്ട ക്രിസ്മസ്  ഫാദറായി മാറി.  സാന്താക്ലോസ് വിനോദ സഞ്ചാരത്തിന് ഉപയോഗി ച്ചത് വെളുത്ത നിറത്തി ലുള്ള കലമാൻ ആയിരുന്നെങ്കിലും കറുപ്പും വെളുപ്പും ചാരനിറത്തിലുള്ള കലമനാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത്.
സാന്താക്ലോസ് ജീവിച്ചിരുന്നത് കൊറവാട്ടുൻടൂറിയിലാണ്. ആ സ്ഥലത്തിന് പകരം 1985 ൽ ഭരണാധി കാരികൾ അതിനടുത്തുള്ള റോവനീമീയ  തെരെഞ്ഞെടുത്തു. അതിന്റ പ്രധാന കാരണം സഞ്ചാരികൾക്ക് വന്നുപോകാൻ തണുപ്പ് കാലത്തു് ഏറ്റവും കൂടുതൽ കുന്നുകളും താഴ്‌വാരങ്ങളും മരങ്ങളും കലമനുമുള്ളത് ഈ പ്രദേശത്താണ്. ഇപ്പോഴും ലോകത്തിന്റ പല ഭാഗത്തു് നിന്നും ആയിരക്കണക്കിന് കുട്ടികൾ സമ്മാനം ആവശ്യപ്പെട്ടുള്ള ക്രിസ്മസ് കാർഡുകൾ അയക്കാറുണ്ട്. വിദൂരങ്ങളിൽ ഉള്ളവർക്ക് സാന്താക്ലോസിന്റെ പ്രത്യക സ്റ്റാമ്പ് ഒട്ടിച്ചുള്ള കത്തുകൾ മറുപടിയായി കിട്ടാറുണ്ട്.  അതിനാൽ തന്നെ റോവനിമിയെ ലോകമെങ്ങുമുള്ള കുട്ടികൾ ഇഷ്ടപ്പെടുന്നു. സാന്താക്ലോസ് ജീവിച്ചിരിപ്പില്ലെങ്കിലും ആ പേരിൽ ക്രിസ്മസ്ഫാദർ ഇവിടെനിന്ന് ആയിരക്കണക്കിന് കുട്ടികൾക്ക് ക്രിസ്മസ് കാർഡുകൾ, സമ്മാനപ്പൊതികൾ അയക്കാറുണ്ട്.
ഈ സ്ഥലത്തു് ഏറ്റവും കൂടുതൽ കലമാനും, ഹുസ്‌കി നായ്ക്കളും, സ്വന്തമായി റോവ നിമിയിൽ  പോസ്റ്റ് ഓഫീസ്  അടക്കം സാന്താക്ലോസിന് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുട്ട ത്തിൽ സ്‌കിടൂ മൊബൈൽ മോട്ടോർസൈക്കിൾ ഇവിടെ പലർക്കുമുണ്ടായിരുന്നു. റോവനിമിയ ഫിനിഷ് ലാപ്‌ലാൻഡിന്റെ തലസ്ഥാനമാണ്. .ഇവിടെയുള്ള ഇല്ലസ് ആകാശ ഗോപുരം ഫിൻലൻ ഡിലെ ഏറ്റവും വലിയ സ്‌കൈ റിസോർട് ആണ്. ആർട്ടിക് മഞ്ഞുമലയിലെ പ്രശാന്തമായ ഏറെ ദൈർഖ്യമുള്ള സ്‌കൈ റൺ ആണിത്. 63 സ്ലോപ്പുകളുള്ള ഈ സ്‌കൈ റിസോർട്ടിൽ 29 സ്‌കൈ ലിഫ്റ്റുകൾ ഉണ്ട്. ലോകത്തിന്റ പല ഭാഗത്തു നിന്ന് വരുന്ന സാഹസികത ഇഷ്ടപ്പെടുന്ന വർക്കിത് സ്വപ്നഭൂമികയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ സ്ഥലം ജർമ്മൻ സേന പിടിച്ചടക്കി. ഇവിടെ അവർ എത്തിയതിന്റ പ്രധാന കാരണം കലമാനുകളെ വേട്ടയാടാനാണ്. പിന്നീടത് അവ രുടെ താവളമായി. ഞാൻ മുന്നോട്ട് നടന്നു.ഇവിടെയാണ് ലൂഥറൻ ചർച്ച്, ലാപിയോ റ്റാലോ ലൈബ്രറി, അർക്ടികും മ്യൂസിയം, സിറ്റി ഹാൾ, ലാപ്‌ലാൻഡ് മ്യൂസിയം, സാന്താ പാർക്ക് ഒക്കെ സ്ഥിതി ചെയുന്നത്. ഞാൻ അടുത്തു കണ്ട ലൂഥറിൻ ദേവാലയത്തിൽ കയറി അല്പനേരം നിശബ്തനായിരുന്നു. ഏതാനും പ്രായമായ സ്ത്രീകൾ മുൻനിരയിൽ ഇരുന്ന് പ്രാർത്ഥിക്കുന്നു. യൂറോപ്പിലെ മറ്റ് ദേവാലങ്ങളെപോലെ ശിൽപ്പകലാപ്രതാപമൊന്നും ഈ ദേവാലയത്തിനില്ല.
സാന്താക്ലോസ്സ് വില്ലേജിന് 2007 ൽ ലോകത്തെ രണ്ടാമത്തെ ട്രാവൽ അഡ്വെഞ്ച്വറിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്.
അഞ്ചു കിലോമീറ്റർ  ടാക്‌സിയിൽ സഞ്ചരിച്ചാണ് താമസസ്ഥലത്തെത്തിയത്.  ഒറ്റ നോട്ട ത്തിൽ ഒരു പുരാതന കോട്ടേജ്. ഇവിടെ  സാധാരണ വിടുകൾ സഞ്ചാരികൾക്കായി മാറ്റിവെച്ചിരി ക്കുന്നു. നമ്മുടെ നാട്ടിലും ഇതുപോലെ സഞ്ചാരികൾക്ക് വിടുകളൊരുക്കാം. ചുറ്റുപാടുകൾ നോക്കിയപ്പോൾ മരങ്ങളും കുറ്റിച്ചെടികളും മാത്രം. 
ഈ ചുടുകാലത്തു് ഇവർക്ക് കുറെ ചെടികൾ നട്ടുപിടിപ്പിച്ചുടെയെന്ന് മനസ്സിൽ തോന്നി. എന്റെ ഇറ്റലി യാത്രയിൽ ഇതുപോലൊരു വീട്ടിൽ താമസിച്ചിട്ടുണ്ട്. ആ വീടിന്റ മുറ്റത്ത് വിവിധ നിറത്തിലുള്ള പൂക്കൾ വിടർന്നു നിന്നത് ഓർമ്മയിലെത്തി. ചരിത്രം ചികഞ്ഞാൽ സാന്താക്ലോസ് കഥ ഇങ്ങനെ. നേരത്തെ പറഞ്ഞതുപോലെ തുർക്കിയിലെ മൈറായിൽ ക്രിസ്താബ്ദ0 280 ൽ ജനിച്ച വിശുദ്ധ നിക്കോളാസ് ആണ് സാന്റാക്ലോസ് ആയി ലോകം ഏറ്റെടുത്ത വിശിഷ്ട വ്യക്തി. ഡച്ചുകാർ സിൻറെർക്ളാസ് എന്ന് വിശേഷിപ്പിച്ചു. ഇതാണ് സാന്റാക്ലോസ് ആയത്. പാരമ്പര്യ മായി ലഭിച്ച സ്വാത്തുമുഴുവൻ ഗ്രാമങ്ങളിലെ ദരിദ്രർക്കുവേണ്ടി പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി ചിലവിട്ടു. അന്ന്  ദാരിദ്ര്യം കാരണം ഒരു പിതാവ് തന്റെ മൂന്ന് പെൺകുട്ടികളെ അടിമവേലക്ക് വിൽക്കാൻ ഒരുങ്ങിയതറിഞ്ഞു വിശുദ്ധ നിക്കോളാസ് അവരെ വിവാഹം കഴിപ്പിക്കാൻ ആവ ശ്യമായ പണം നൽകി രക്ഷിച്ചു. അദ്ദേഹത്തിന്റ മരണദിവസമായ ഡിസംബർ ആറ് വിവാഹ ത്തിന് വസ്തുവകകൾ വാങ്ങാനും പറ്റിയ ദിനമായി പിന്നീട് പലരും ആചരിച്ചു. ഡിസംബറിൽ ന്യൂയോർക്കിലെ ഡച്ച് കുടുംബങ്ങൾ 773 -74 കാലങ്ങളിൽ സാന്താ ക്ലോസിന്റെ പേരിൽ ആഘോഷം നടത്തി്.1822-ൽ ക്ലമന്റ് ക്ലാർക്ക് മൂർ എന്ന സുവിശേഷകൻ തന്റെ മൂന്ന് പെൺമക്ക ൾക്കായി സാന്താക്ലോസിനെക്കുറിച്ചു് നീണ്ട ഗാനം രചിച്ചു. ഇത് പിന്നീട് ലോകമെങ്ങും പ്രശസ്ത മായി. 1881 ൽ തോമസ് നാസ് എന്ന കാർട്ടൂണിസ്റ്റ്  സാന്താക്ലോസിനെ കാർട്ടൂൺ ആക്കി അവത രിപ്പിച്ചു.
പ്രൊട്ടസ്റ്റന്റുകാർ ക്രൈസ്തവ വിശ്വാസങ്ങളിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നപ്പോഴും സാന്താക്ലോസ് എന്ന സങ്കല്പം ഉപേക്ഷിച്ചില്ല. സാൽവേഷൻ ആർമിക്കാർ സാധുക്കളെ സഹാ യിക്കാൻ സാന്തക്ലോസിന്റെ വേഷത്തിൽ സന്നദ്ധ ഭടന്മാരെയിറക്കി സമ്മാനങ്ങൾ  കൊടുക്കു കയും വാങ്ങുകയും ചെയ്തു. അത് സ്‌നേഹത്തിന്റെ, നന്മയുടെ ഭാഗമായിട്ടായിരുന്നു.
 1841 ൽ ഫിലാഡൽഫിയയിൽ സാന്താക്ലോസിന്റെ പേരിൽ ഷോപ്പ് തുറന്നു. അത് ആയിരക്കണക്കിന് കുട്ടികളെ ആകർഷിച്ചു. ഇങ്ങനെ പല കഥകളിലൂടെ കുട്ടികളുടെ അപ്പുപ്പ നായി സാന്താക്ലോസ് ഇന്നും നമ്മുടെയിടയിൽ ജീവിക്കുന്നു.

  കാരൂർ സോമൻ