വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ഐ.ടി.ആറില്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതി വകുപ്പ്.
2024-2025 വർഷത്തെ ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആർ.) സമർപ്പിക്കുമ്ബോള്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്ബത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം.
ഇല്ലെങ്കില്‍ 10 ലക്ഷംരൂപവരെ പിഴചുമത്തുകയും 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയക്കും.
ഉഭയകക്ഷി കരാറുകള്‍ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും ബന്ധപ്പെടുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) അറിയിച്ചു.