സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വൻ വര്‍ധന; ജാഗ്രത വേണമെന്ന് ഐഎംഎ

സംസ്ഥാനത്ത്  കോവിഡ്   കേസുകളില്‍ വൻ വര്‍ധന;  ജാഗ്രത വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത്കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച്‌ ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ഇതേത്തുടര്‍ന്ന് ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഐഎംഎ നിര്‍ദേശിച്ചു. കോവിഡ് കൂടാതെ ഫ്ലൂ, അഥവാ ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയവയും പടര്‍ന്നു പിടിക്കുന്നതായി ഐഎംഎ കൊച്ചിയില്‍ നടത്തിയ യോഗം വിലയിരുത്തി.